Monday, December 27, 2010

തിരക്ക്

വഴിതെറ്റിയെന്നുതോനുന്നു
ഉത്തരദഷിണായനങ്ങള്‍ ചൂണ്ടികാട്ടി
ഒപ്പംകൂടിയ നിഴാലാവാം ചതിച്ചത്,
രാത്രിയുംപകലും കൊഴിഞ്ഞു പോകുന്നുണ്ടെന്ന്-
ഓര്‍മപ്പെടുത്തിയ  വെയിലും നിലാവുമാവാം.
പക്ഷെ വീഴാന്‍ തുടങ്ങിയപ്പോഴോക്കെയും
വഴിക്കാട്ടിയഒരു  വിരല്‍ത്തുമ്പ്
ഏതുനഗരത്തിന്‍റെതിരക്കിലാണ്
നഷ്ടമായതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതേയില്ല... വിപിന്‍ കേളു

മുത്തശ്ശി

ആപത്തുവരുമ്പോഴൊക്കെ മുത്തശ്ശി പറയാറുണ്ട്
പടച്ചോന്‍  പരീക്ഷിക്കയാണെന്ന്
 മുപ്പത്തിമുക്കോടി ദൈവങ്ങളുടെ
പരീക്ഷണശാലയില്‍പെട്ട്
മോര്‍ച്ചറിയില്‍ അഭയംപ്രാപിക്കുമ്പോഴും,
കുട്ടികള്‍ എന്‍റെ ശരീരം പഠനത്തിനായി കീറിമുറിചപ്പോഴും
മുത്തശ്ശി പിറുപിറുക്കുന്നുണ്ടായിരുന്നു
നാരായണ നാരായണ എന്‍റ കുട്ടിയെ നീ കാത്തോളണെ... വിപിന്‍ കേളൂ

Wednesday, December 15, 2010

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ട് വിലകൂടിയവ
വഴിയരികില്‍ ആരോ ഉപേക്ഷിച്ചതാണെന്നു തോന്നുന്നു,
എത്ര വിളിച്ചിട്ടും മുഖം തരുന്നില്ല
ഓരോ ഉറക്കത്തിലേയ്ക്ക് ക്ഷണിക്കുമ്പോഴൊക്കെയും,
യോഗ്യതയില്ലെന്ന് പറഞ്ഞ് പരിഹസിക്കുന്നു.
- വിപിന്‍ കേളു

അക്ഷരങ്ങള്‍ സ്വരുക്കൂട്ടിയാല്‍ അറിവാണെന്ന്
ഓര്‍മ്മ നല്‍കി പഠിപ്പിച്ച ഒരു കൈപ്പത്തി
റോഡരികില്‍ ചോരവാര്‍ന്നു നിശ്ചലമായി...
അറുത്തെടുത്ത ആയുധം
അറിവില്ലായ്മയോര്‍ത്ത്‌ സഹതാപിക്കുമ്പോഴും
തൊട്ടടുത്ത്‌ ഏറുമാടത്തില്‍
ഭടന്മാര്‍ ദൈവസംരക്ഷണത്തിന് വാള്‍മുനകള്‍ മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു.
-വിപിന്‍ കേളു

Thursday, December 9, 2010

മറവി...

ഞാനെന്നെ മനസിലാക്കിയപ്പോഴാണ് നിന്നെക്കണ്ടെത്തിയത്
അതിനിപ്പുറം എന്നെമറന്നുപോയിരുന്നു
ഇപ്പോള്‍ നിന്നിലെവിടെയോ ഞാനുണ്ട്..... വിപിന്‍ കേളു